'സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ഈ സർക്കാരിനു കഴിവില്ല'- പി. ചിദംബരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 5, 2019

'സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ഈ സർക്കാരിനു കഴിവില്ല'- പി. ചിദംബരം

105 ദിവസത്തെ ജയിൽവാസത്തിനുശേഷം ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തെത്തിയ മുൻധനകാര്യമന്ത്രികൂടിയായ പി. ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ വിതരണം ചെയ്ത കുറിപ്പിന്റെ പൂർണരൂപം മാന്ദ്യത്തിൽനിന്ന്സമ്പദ്വ്യവസ്ഥയെകരകയറ്റാൻ കഴിയും. എന്നാൽ,ഈ സർക്കാരിന്അതിനുള്ള കഴിവില്ല.മാന്ദ്യത്തിൽനിന്ന്സമ്പദ്വ്യവസ്ഥയെകരകയറ്റാനും വളർച്ചമെച്ചപ്പെടുത്താനുംകോൺഗ്രസിനും മറ്റുചില പാർട്ടികൾക്കുംഈ സർക്കാരിനെക്കാൾകഴിവുണ്ടെന്നാണ്എന്റെ വിശ്വാസം.നല്ലകാലം വരാനായിനമുക്ക് കാത്തിരിക്കാം... നിങ്ങളോട് അവസാനം സംസാരിച്ച് കൃത്യം 106 ദിവസം തികയുമ്പോൾ വീണ്ടും സംസാരിക്കാനായതിൽ എനിക്കു സന്തോഷമുണ്ട്. ഇന്നലെ (ബുധനാഴ്ച) രാത്രി എട്ടിന് പുറത്തിറങ്ങി സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചപ്പോൾ, എന്റെ ആദ്യചിന്തയും പ്രാർഥനയും ഓഗസ്റ്റ് നാലുമുതൽ അടിസ്ഥാനസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ട കശ്മീർ താഴ്വരയിലെ 75 ലക്ഷം ജനങ്ങളെക്കുറിച്ചായിരുന്നു. കുറ്റമൊന്നുമില്ലാതെ തടവിലാക്കപ്പെട്ട രാഷ്ട്രീയനേതാക്കളെക്കുറിച്ച് ഞാൻ പ്രത്യേകമോർത്തു. സ്വാതന്ത്ര്യം അഭേദ്യമാണ്; നമ്മുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണമെങ്കിൽ, അവരുടെ സ്വാതന്ത്ര്യത്തിനായി നാം പോരാടണം. ഇന്നലെ വ്യക്തവും സമഗ്രവുമായ ഉത്തരവിറക്കിയ സുപ്രീംകോടതിയോട് എനിക്കു നന്ദിയുണ്ട്. ക്രിമിനൽ നിയമത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾക്കുമേൽ നിർഭാഗ്യവശാൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി തുടച്ചുകളയാനും നമ്മുടെ കോടതികൾ ക്രിമിനൽനിയമം പ്രയോഗിക്കുന്ന രീതിക്ക് വ്യക്തതവരുത്താനും ആ വിധി ഉപകരിക്കും. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല, പറയുകയുമില്ല. കേസിനെക്കുറിച്ച് നിങ്ങൾക്കുള്ള ചോദ്യങ്ങളുടെ ഉത്തരം ഇന്നലെ സുപ്രീംകോടതിയിറക്കിയ വിശദമായ ഉത്തരവിലുണ്ട്. കഴിഞ്ഞ 105 ദിവസവും എന്റെ ആത്മവീര്യം തീക്ഷ്ണമായിരുന്നു. എന്റെ കരുത്ത് ഏറിവന്നു. അതിനു കാരണമിവയാണ്: മന്ത്രിയെന്നനിലയിലുള്ള എന്റെ പ്രവൃത്തികളും എന്റെ മനസ്സാക്ഷിയും പൂർണമായും നിർമലമായിരുന്നു. എന്നൊടൊത്തു പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും ഞാനുമായി ഇടപെട്ട ബിസിനസുകാർക്കും എന്നെ നിരീക്ഷിച്ചിട്ടുള്ള മാധ്യമപ്രവർത്തകർക്കും ഇക്കാര്യം നന്നായറിയാവുന്നതാണ്. എന്റെ കുടുംബത്തിന് ദൈവത്തിലുള്ള വിശ്വാസം. കോടതികളിൽനിന്നു നീതികിട്ടുമെന്നകാര്യത്തിൽ ഞങ്ങൾക്കുണ്ടായിരുന്ന പരിപൂർണ വിശ്വാസം. അടിയന്തര വിഷയം ഇക്കാര്യം ഇവിടെ വിടാം. എന്നിട്ട് ഇന്നത്തെ ഏറ്റവും അടിയന്തരവും സ്ഫോടനാത്മകവുമായ വിഷയത്തിലേക്കുവരാം -നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്ഥിതിയിലേക്കുതന്നെ.രോഗനിർണയത്തിൽനിന്നുവേണം തുടങ്ങാൻ. രോഗനിർണയം തെറ്റിയാൽ, മരുന്നുകുറിപ്പടി ഉപയോഗശൂന്യമാകും; ഒരുപക്ഷേ, മരണകാരണംപോലുമാകും. ഈ സാമ്പത്തികവർഷം ഏഴുമാസം പിന്നിട്ടിട്ടും സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചാക്രികമാണെന്നാണ് സർക്കാർ കരുതുന്നത്. സർക്കാരിനു പിഴച്ചിരിക്കുന്നു. പ്രശ്നത്തെക്കുറിച്ച് എത്തുംപിടിയുമില്ലാത്തതിനാലാണ് സർക്കിനു പിഴവുപറ്റുന്നത്. പ്രകടമായ സൂചനകളിലേക്കു നോക്കാൻ അവർക്കു കഴിയുന്നില്ല. നോട്ട് അസാധുവാക്കൽ, പിഴച്ചുപോയ ജി.എസ്.ടി., നികുതിഭീകരത, അമിതമായ നിയന്ത്രണങ്ങൾ, സാമ്പത്തികസംരക്ഷണം എന്നിങ്ങനെയുള്ള ദുരന്തംനിറഞ്ഞ തെറ്റുകളെ പ്രതിരോധിക്കുന്നതിൽ ശാഠ്യവും മർക്കടമുഷ്ടിയും കാണിക്കുകയാണവർ. കൂടാതെ, തീരുമാനമെടുക്കലെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കേന്ദ്രീകൃതമായ നിയന്ത്രണത്തിലുമാണ്. ഞാൻ ഉന്നയിച്ച ഓരോ കുറ്റാരോപണങ്ങളെക്കുറിച്ചും ദയവായി ചിന്തിക്കൂ. വരുംദിവസങ്ങളിൽ ഇതിലോരോന്നിനെയുംകുറിച്ച് ഞാൻ പറയും, അഭിമുഖങ്ങൾ നൽകും, വിശദമായി എഴുതും. സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെ സംഗ്രഹിക്കാൻ താഴെക്കാണുന്ന അക്കങ്ങളുടെ നിരയെക്കാൾ മികച്ച മറ്റൊന്നില്ല: 8, 7, 6.6, 5.8, 5, 4.5 കഴിഞ്ഞ ആറു പാദങ്ങളിലെ ജി.ഡി.പി. വളർച്ചനിരക്കുകളാണിവ. 2019-2020ലെ മൂന്നും നാലും പാദങ്ങൾ ഒട്ടും നല്ലതാണെന്നു കാണുന്നില്ല. ഇക്കൊല്ലം അവസാനിക്കുമ്പോൾ വളർച്ച അഞ്ചുശതമാനത്തിലെത്തിയാൽ ഭാഗ്യം. ഈ സർക്കാരിന്റെ കീഴിലെ അഞ്ചുശതമാനത്തെക്കുറിച്ചുള്ള ഡോ. അരവിന്ദ് സുബ്രഹ്മണ്യന്റെ മുന്നറിയിപ്പോർക്കുക. സംശയാസ്പദമായ പഠനരീതികൾകാരണം, ആ അഞ്ചുശതമാനം വാസ്തവത്തിൽ അതിലും ഒന്നരശതമാനം കുറവാണ്.സമ്പദ്രംഗത്തെക്കുറിച്ച് പ്രധാനമന്ത്രി പതിവില്ലാത്ത മൗനമവലംബിക്കുകയാണ്. ഒച്ചവെച്ചും വ്യാജം പ്രചരിപ്പിച്ചും വിഷയം കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം അദ്ദേഹം മന്ത്രിമാർക്കു വിട്ടുകൊടുത്തിരിക്കുകയാണ്. 'ദ ഇക്കണോമിസ്റ്റ്' പറഞ്ഞപോലെ, 'സാമ്പത്തികരംഗം കൈകാര്യം ചെയ്യാൻ പ്രപ്തിയില്ലാത്ത'തായി സർക്കാർ മാറിയിരിക്കുന്നു എന്നതാണ് ഇതിന്റെ അന്തിമഫലം. കരകയറ്റാൻ കഴിയും, പക്ഷേ ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യം ചാക്രികമാണെന്നാണ് സർക്കാർ പറയുന്നത്. അത് ഋതുഭേദങ്ങൾക്കനുസരിച്ചു മാറുന്നതാണെന്ന് അവർ പറയാത്തതിന് ദൈവത്തിനു നന്ദി. ഇതു ഘടനാപരമാണ്. ഘടനാപരമായ പ്രശ്നങ്ങളെ അഭിസംബോധനചെയ്യാൻ സർക്കാരിന്റെ പക്കൽ പരിഹാരങ്ങളോ പരിഷ്കാരങ്ങളോ ഇല്ല. 2004-നും 2014-നുമിടയിൽ 14 കോടി ഇന്ത്യക്കാരെ യു.പി.എ. സർക്കാർ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി. 2016 മുതൽ എൻ.ഡി.എ. സർക്കാർ കോടിക്കണക്കിനാളുകളെ ദാരിദ്ര്യരേഖയ്ക്കു താഴേക്കു തള്ളിവീഴ്ത്തുകയാണ്.മാന്ദ്യത്തിൽനിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ കഴിയും. എന്നാൽ, ഈ സർക്കാരിന് അതിനുള്ള കഴിവില്ല. മാന്ദ്യത്തിൽനിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാനും വളർച്ച മെച്ചപ്പെടുത്താനും കോൺഗ്രസിനും മറ്റു ചില പാർട്ടികൾക്കും ഈ സർക്കാരിനെക്കാൾ കഴിവുണ്ടെന്നാണ് എന്റെ വിശ്വാസം. നല്ലകാലം വരാനായി നമുക്ക് കാത്തിരിക്കാം. ഓരോ അക്കവും ശ്രദ്ധിക്കണം ലോകത്തെ നിക്ഷേപകർ-ബാങ്കർമാരും റേറ്റിങ് ഏജൻസികളും കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും-ഇക്കണോമിസ്റ്റും വാൾസ്ട്രീറ്റ് ജേണലും ടൈമും വായിക്കുന്നവരാണ്. അവർ അക്കങ്ങളും ശ്രദ്ധിക്കുന്നവരാണ്. ഓരോ അക്കവും-ഞാൻ ആവർത്തിച്ചുപറയുന്നു, ഓരോ അക്കവും-കരകയറാൻ പാടുപെടുന്ന സമ്പദ്വ്യവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. പട്ടിക കാണൂ. ഇനിയുമേറെയുണ്ട്. ഇതിൽ പലതും നിങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. ആ വിവരങ്ങൾ നോക്കൂ. സർക്കാർ മാത്രമാണ് കാര്യങ്ങൾ നിഷേധിക്കുന്നത്. നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ രേഖകളനുസരിച്ച്, ഗ്രാമീണ ഉപഭോഗം കുറയുകയാണ്. ഗ്രാമങ്ങളിലെ വരുമാനവും കുറയുന്നു. ഉത്പാദകന്, പ്രത്യേകിച്ച് കർഷകന് ഉത്പന്നത്തിനുകിട്ടുന്ന വിലയും താഴ്ന്നുകൊണ്ടിരിക്കുന്നു. ദിവസക്കൂലിക്കാർക്ക് മാസം 15 ദിവസത്തിൽ കൂടുതൽ പണികിട്ടുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളാകാനെത്തുന്നവർ കൂടുന്നു. അതിവേഗം ചെലവായിക്കൊണ്ടിരുന്ന ഉത്പന്നങ്ങളുടെ-ദീർഘനാൾ കേടുകൂടാതിരിക്കുന്നവയും അല്ലാത്തവയും-വിൽപ്പന കുറയുന്നു. മൊത്തവിലയും കൂടുകയാണ്. ഉപഭോക്തൃ വിലസൂചിക ഉയരുന്നു. സാവള വിൽക്കുന്നത് കിലോഗ്രാമിന് നൂറുരൂപയ്ക്കാണ്. ഇവയെല്ലാം എന്തിലേക്കാണ് വിരൽചൂണ്ടുന്നത്? സാധനങ്ങൾക്ക് ആവശ്യക്കാരില്ല. കാരണം, ജനങ്ങളുടെ കൈയിൽ പണം കുറവാണ്. അനിശ്ചിതത്വവും ഭീതിയും കാരണം അവരുടെ ഉപഭോഗതൃഷ്ണ കുറഞ്ഞു. ആവശ്യം കൂടാതെ ഉത്പാദനം കൂടില്ല, നിക്ഷേപം ഉയരില്ല. എല്ലാ താപോർജനിലയങ്ങളിലെയും പ്ലാന്റ് ലോഡ് ഫാക്ടർ (നിശ്ചിതകാലത്ത് പ്ലാന്റിന് ഉത്പാദിക്കാവുന്ന പരമാവധി വൈദ്യുതിയും നിലവിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ശരാശരിയും തമ്മിലുള്ള അനുപാതം) 48 ശതമാനമാണ്. നിലവിലെ വൈദ്യുതോത്പാദനശേഷിയുടെ പകുതിയും നിർത്തിവെച്ചാൽ വലിയ ദുരന്തമൊന്നും വരാൻപോകുന്നില്ല. content highlights:modi government in unable to rescue indian economy says p chidambaram


from mathrubhumi.latestnews.rssfeed https://ift.tt/2rYLZu7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages