പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്നും പിന്മാറാന്‍ നിര്‍ദേശം: പക്ഷെ അഭിനന്ദന്‍ അത് കേട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്നും പിന്മാറാന്‍ നിര്‍ദേശം: പക്ഷെ അഭിനന്ദന്‍ അത് കേട്ടില്ല

ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയുമായെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതിനിടെയിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലാകുന്നത്. പാക്കിസ്ഥാന്റെ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനത്തെയാണ് റഷ്യന്‍ നിര്‍മ്മിത മിഗ് 21 ബൈസണുമായി അഭിനന്ദന്‍ വര്‍ധമാന്‍ പിന്തുടര്‍ന്ന് തുരുത്തിയത്. എന്നാല്‍ പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്ന് പിന്മാറാന്‍ സേനാതാവളത്തില്‍ നിന്ന് അഭിനന്ദന് നിര്‍ദേശമയച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

മിഗ് 21 ബൈസണ്‍ യുദ്ധവിമാനത്തിലെ ആശയവിനിമയ സംവിധാനം പാക്ക് യുദ്ധവിമാനത്തിനു തകര്‍ക്കാന്‍ സാധിച്ചതിനാലാണ് സേനാതാവളത്തില്‍ നിന്നുള്ള നിര്‍ണായക നിര്‍ദേശം അഭിനന്ദന് കേള്‍ക്കാന്‍ സാധിക്കാതെ പോയത്. പഴക്കം ചെന്ന മിഗ് വിമാനത്തിലെ ആശയവിനിമയ സംവിധാനത്തിന്റെ പോരായ്മയാണ് അഭിനന്ദന്‍ പാക്ക് പിടിയിലാകാന്‍ കാരണമായത്. എന്നാല്‍ ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല.

യുദ്ധവിമാനങ്ങളില്‍ അത്യാധുനിക ആശയവിനിമയ ഉപകരണം പ്രതിരോധ വികസന കേന്ദ്രം(ഡിആര്‍ഡിഒ) ഏതാനും വര്‍ഷം മുമ്പ് വികസിപ്പിച്ച്് നല്‍കിയെങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാട്ടി സേന ഉപയോഗിച്ചിട്ടില്ല. യുദ്ധവിമാനങ്ങളില്‍ അത്യാധുനിക ആശയവിനിമയ ഉപകരണം സജ്ജമാക്കണമെന്ന് കാലങ്ങളായി സേന ആവശ്യമുയര്‍ത്തുന്നതാണ്. പാക്ക് യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയ അഭിനന്ദന് രാജ്യത്തിന്റെ ആദരം സ്വാതന്ത്ര്യദിനത്തില്‍ വീര്‍ചക്ര സമ്മാനിച്ചു നല്‍കും. യുദ്ധകാലത്തെ ധീരതയ്ക്കുള്ള മൂന്നാമത്തെ വലിയ സേനാ മെഡലാണ് വീര്‍ചക്ര. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാശന്റ എഫ്16 വിമാനത്തെ മിഗ് 21 ബൈസണ്‍ ഉപയോഗിച്ച് അഭിനന്ദന്‍ വെടിവെച്ചു വീഴ്ത്തിയത്. പിന്നാലെ പാക്ക് പിടിയിലായ അഭിനന്ദന്‍ മാര്‍ച്ച് ഒന്നിനാണ് മോചിതനായത്.



from mangalam.com https://ift.tt/2Z9aTlT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages