പ്രതികളായ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസില്‍നിന്നു കാറില്‍ കടത്തിയതു ഡി.െവെ.എഫ്.ഐ. സംസ്ഥാനനേതാവ് ; 'വഴി കാട്ടിയത് ' പോലീസ് ഉന്നതന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

പ്രതികളായ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസില്‍നിന്നു കാറില്‍ കടത്തിയതു ഡി.െവെ.എഫ്.ഐ. സംസ്ഥാനനേതാവ് ; 'വഴി കാട്ടിയത് ' പോലീസ് ഉന്നതന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍, മുഖ്യപ്രതികളായ എസ്.എഫ്.ഐ. നേതാക്കളെ കാമ്പസില്‍നിന്നു കടത്തിയതു ഡി.െവെ.എഫ്.ഐ. സംസ്ഥാനനേതാവ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഒന്നാംപ്രതി ശിവരഞ്ജിത്തിനെയും രണ്ടാംപ്രതി നിസാമിനെയും ഡി.െവെ.എഫ്.ഐ. നേതാവിന്റെ കാറില്‍ രക്ഷിച്ചത്. മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയശേഷം മണിക്കൂറുകളോളം കാമ്പസിലുണ്ടായിരുന്ന പ്രതികളെ ഡി.െവെ.എഫ്.ഐ. നേതാവെത്തി കാറില്‍ പാളയത്തെ കോളജ് ഹോസ്റ്റലിലും അവിടെനിന്നു പി.എം.ജിയിലെ പാര്‍ട്ടി സ്റ്റുഡന്റ്‌സ് സെന്ററിലും എത്തിച്ചു.

പിന്നീട് അവിടെനിന്നും മാറ്റി. നഗരത്തിലെ ഒരു രഹസ്യകേന്ദ്രത്തില്‍ ഇന്നലെ രാത്രിവരെ പ്രതികള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രതികളെ കടത്തിയ ഡി.െവെ.എഫ്.ഐ. നേതാവ് കോളജിലെ പല പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്നു. കോളജില്‍ സംഘര്‍ഷമുണ്ടായ ഉടന്‍ നസീമിന്റെ ഫോണില്‍നിന്ന് ഈ നേതാവിനെ വിളിച്ചതായും സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണു നേതാവ് കാറില്‍ കാമ്പസിലെത്തിയത്. ഇടതുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമായിരുന്നു നീക്കങ്ങള്‍. പാര്‍ട്ടി സ്റ്റുഡന്റ്‌സ് സെന്ററില്‍ പോലീസ് തെരച്ചില്‍ നടത്തില്ലെന്നായിരുന്നു പോലീസ് ഉന്നതന്റെ ഉറപ്പ്.

പ്രതികള്‍ പാളയത്തുണ്ടെന്ന് അറിഞ്ഞിട്ടും പോലീസ് അവിടെ എത്താതിരുന്നത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനേത്തുടര്‍ന്നാണ്. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഫോണുകള്‍ നിലവില്‍ സ്വച്ച്ഓഫാണ്. എന്നാല്‍, പോലീസിന്റെ ഓരോ നീക്കവും ഉന്നത ഉദ്യോഗസ്ഥന്‍ മുഖേന ഇവര്‍ അറിയുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഉന്നതര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്കിലുള്ള വീട്ടില്‍ ഇന്നലെ രാത്രി ഏഴുമണിയോടെ തെരച്ചില്‍ നടത്തിയ പോലീസ്, സര്‍വകലാശാല പരീക്ഷയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു.

നാലുകെട്ടുകളിലായി 48 ഉത്തരക്കടലാസുകളും, വിവിധ ഗസറ്റഡ് അധ്യാപകരുടെ സീലുകളുമാണ് ശിവരഞ്ജിത്തിന്റെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. രാത്രി പതിനൊന്നുമണി വരെ തെരച്ചില്‍ നീണ്ടുനിന്നു. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ കമ്പിപ്പാര ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പ്രതിയുടെ ബന്ധുക്കള്‍ െകെയേറ്റം ചെയ്തു. കുത്തേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. പിടിയിലായ ആരോമലും രണ്ടാംപ്രതി നസീമും കഴിഞ്ഞവര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം പോലീസുകാരെ മര്‍ദിച്ച കേസിലും പ്രതികളാണ്.



from mangalam.com https://ift.tt/2OaWbur
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages