ഓച്ചിറ: വള്ളികുന്നത്തെ ഭർതൃവീട്ടിലെ കിണർ വറ്റിയതിനെത്തുടർന്ന് സൗമ്യയും മൂന്നുമക്കളും ദിവസങ്ങളായി ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനാണ് സൗമ്യ വള്ളികുന്നത്ത് എത്തിയത്. തഴവ എ.വി. ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയശേഷം വീട്ടിലെത്തി തിരികെ ചൂനാട് സ്റ്റേഷനിലേക്കു ജോലിക്കു പോകാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം. വീട്ടിൽനിന്ന് സ്കൂട്ടറിൽ പത്തുമീറ്റർ മുന്നോട്ടുപോയപ്പോഴാണ് അജാസ് കാർ ഇടിക്കുകയും സൗമ്യയെ കത്തിച്ച് ചാമ്പലാക്കിയതും. ബിരുദധാരിയായ സൗമ്യയ്ക്ക് പോലീസിലും ഒപ്പം റെയിൽവേയിലും ജോലി ലഭിച്ചിരുന്നു. എസ്.ഐ. ആകണമെന്ന മോഹമാണ് പോലീസിൽ എത്തിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2WNh8iA
via
IFTTT
No comments:
Post a Comment