പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥിക്കു വേണ്ടി പരീക്ഷ എഴുതിയെന്ന് സമ്മതിച്ചു അധ്യാപകന്‍; പണം വാങ്ങിയാണ് തിരിമറിയെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥിക്കു വേണ്ടി പരീക്ഷ എഴുതിയെന്ന് സമ്മതിച്ചു അധ്യാപകന്‍; പണം വാങ്ങിയാണ് തിരിമറിയെന്ന് സംശയം

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയത് സമ്മതിച്ച് ആരോപണ വിധേയനായ അധ്യാപകന്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി.മുഹമ്മദ്. പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്പത്തിക ലാഭമുണ്ടായിട്ടില്ല. സസ്‌പെന്‍ഷനെതിരെ അപ്പീല്‍ നല്‍കുമെന്നും നിഷാദ് പറഞ്ഞു.

അതേസമയം, പണം വാങ്ങിയാണോ പരീക്ഷ അട്ടിമറിക്കുന്ന വിധത്തില്‍ അധ്യാപകന്‍ തന്നെ പെരുമാറിയതെന്ന സംശയം ഉയരുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡി.ജി.പിക്ക് പരാതി നല്‍കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനും സസ്പെന്‍ഷന്‍ നല്‍കിയിരിക്കുകയാണ്.
കാസര്‍ഗോഡ് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ. ഫൈസല്‍, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് എന്നിവരെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസെടുക്കുന്നതിനു പോലീസില്‍ പരാതി നല്‍കും

പരീക്ഷാച്ചുമതലയുണ്ടായിരുന്ന നിഷാദ് വി. മുഹമ്മദ് രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉത്തരക്കടലാസുകളില്‍ 32 എണ്ണത്തില്‍ തിരുത്തിയെഴുതിയതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ഡയറക്ടര്‍ ഹിയറിങ് നടത്തുകയായിരുന്നു. രണ്ടാം വര്‍ഷ ഇംംഗ്ലീഷ് പരീക്ഷയും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷയും ഓഫീസിലിരുന്നാണ് അദ്ദേഹം എഴുതിയത്. മൂല്യനിര്‍ണയത്തിനിടെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം സമാനമാണെന്നു കണ്ടതാണു സംശയം തോന്നാനിടയാക്കിയത്.

ഈ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകളുമായി ഒത്തുനോക്കിയതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാര്‍ഥികളല്ലെന്നു വ്യക്തമായി. െകെയക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാര്‍ഥികളുമായി തലസ്ഥാനത്ത് ഹാജരാകാന്‍ പരീക്ഷാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ആരോപണവിധേയനായ അധ്യാപകനെത്തിയില്ല.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ സ്‌കൂള്‍ ഓഫീസിലിരുന്ന് എഴുതുകയായിരുന്നുവെന്നു തെളിയുകയായിരുന്നു. കുട്ടികള്‍ എഴുതിയ കടലാസ് പരീക്ഷ കഴിഞ്ഞു മാറ്റി അധ്യാപകന്‍ എഴുതിയതാണു മൂല്യനിര്‍ണയത്തിന് അയച്ചത്. തിരിമറി ബോധ്യപ്പെട്ടതോടെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പരിശോധിച്ചു. അപ്പോഴാണ് 32 ഉത്തരക്കടലാസുകള്‍ തിരുത്തിയതു കണ്ടത്. ഈ വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.



from mangalam.com http://bit.ly/2PZu2n5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages