ജോസ് കെ.മാണിയെ ചെയര്‍മാനാക്കണമെന്ന നിര്‍ദേശമില്ല, സി.എഫ് തോമസിന് സ്വാഗതം: ‘പടയൊരുക്കത്തില്‍’ മറുപടിയുമായി പി.ജെ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ജോസ് കെ.മാണിയെ ചെയര്‍മാനാക്കണമെന്ന നിര്‍ദേശമില്ല, സി.എഫ് തോമസിന് സ്വാഗതം: ‘പടയൊരുക്കത്തില്‍’ മറുപടിയുമായി പി.ജെ ജോസഫ്

കോട്ടയം: ജോസ് കെ.മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ലെന്ന് പി.ജെ. ജോസഫ്. ജില്ലാ പ്രസിഡന്റുമാര്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടി നേതൃത്വം ചര്‍ച്ച ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ജോസഫ് പറഞ്ഞു. അതേസമയം സി.എഫ്. തോമസ് ചെയര്‍മാനാകുന്നതിനെ പി.ജെ. ജോസഫ് സ്വാഗതം ചെയ്തു.

കെ.എം. മാണിയുടെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ്.കെ. മാണിയെ കൊണ്ടുവരാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് ജോസഫ് മറുപടി നല്‍കിയിരിക്കുന്നത്. ഒരു വിഭാഗത്തിന് മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്ന് കരുതുന്നില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി.

ഞായറാഴ്ച ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം സിഎഫ് തോമസിനെ കണ്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രതികരണം. സി.എഫ്. തോമസിനെ പാര്‍ലമെന്ററി നേതാവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ ആവശ്യവുമുന്നയിച്ച് പാര്‍ട്ടിയുടെ ഒന്‍പത് ജില്ലാ പ്രസിഡന്റുമാരാണ് സിഎഫ് തോമസിനെ കണ്ടത്.

ചെയര്‍മാര്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും വിട്ടുകൊടുക്കാനാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം. സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ജോസ് കെ മാണി എംപിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ ചെയര്‍മാനെ ഉടന്‍ തന്നെ തീരുമാനിക്കുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.

അതേസമയം, മാണി വിഭാഗം നീക്കത്തില്‍ സിഎഫ് തോമസിന് എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നിരുന്ന തോമസ് ജോസ് കെ. മാണിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സിഎഫ് തോമസ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്.

കെ.എം. മാണിയുടെ 41ന് ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുക എന്നിരിക്കെ അതിന് മുന്‍പെ രഹസ്യ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ സംഘടനകാര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ജില്ലാ പ്രസിഡന്റുമാരുടെ പ്രതിനിധി അറിയിച്ചു. ആരെ ചെയര്‍മാന്‍ ആക്കണമെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.



from mangalam.com http://bit.ly/2HdhIwF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages