മുംബൈ: ജെറ്റ് എയർവേസ് വീണ്ടും സർവീസ് നടത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുൻ ചെയർമാർ നരേഷ് ഗോയൽ. ജീവനക്കാർക്കെഴുതിയ വികാരനിർഭരമായ കത്തിലാണ് അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മേയ് 10-ന് ബാങ്ക് നടപടികൾ കൈക്കൊള്ളുന്നതിനുമുമ്പ് പണം മുടക്കാൻ ആരെങ്കിലുമെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ''മേയ് പത്തിനുള്ളിൽ ശുഭകരമായത് നടക്കുമെന്നാണ് എന്റെ പ്രതീക്ഷ. നിങ്ങളെപ്പോലെ എന്റെയും ആഗ്രഹം അതാണ്. കഴിഞ്ഞയാഴ്ചകളിലെ കറുത്ത മേഘങ്ങൾക്കിടയിൽ നിന്ന് ഒരിക്കലും അവസാനിക്കാത്ത നീലാകാശത്തിലേക്ക് കത്തുന്ന സൂര്യൻ വീണ്ടും പ്രത്യക്ഷപ്പെടും'' -നരേഷ് ഗോയൽ പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ നിവാൻ ഗോയലാണ് ജെറ്റ് എയർവേസിന്റെ എല്ലാ ജീവനക്കാർക്കും ഗോയലിന്റെ കത്ത് ഇ-മെയിലിൽ അയച്ചത്. 'ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാൻ കമ്പനിയിലുള്ള തന്റെ ഓഹരികൾക്ക് പുറമേ മറ്റൊരു കമ്പനിയിൽനിന്ന് 250 കോടിരൂപയും ബാങ്കിന് നൽകാൻ കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്കുവേണ്ടി ജീവനക്കാർ കാണിച്ച ത്യാഗം വലുതാണ്. കഴിഞ്ഞമാസങ്ങളിൽ നിങ്ങൾക്ക് ശമ്പളം തരാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്. 1993 ഏപ്രിൽ 18-നാണ് നമ്മുടെ ആദ്യവിമാനം മുംബൈയിലെത്തുന്നത്. ഒരു വിമാനവും പറത്താൻ കഴിയാതെ 26-ാമത് വാർഷികം കടന്നുപോകുമ്പോൾ ഏറ്റവും വേദനിക്കുന്ന ദിവസമായി ഇത് മാറുകയാണ്. 2019 ഏപ്രിൽ 18-നാണ് നമ്മളുടെ അവസാന സർവീസ് അമൃത്സറിൽനിന്ന് മുംബൈയിൽ പറന്നിറങ്ങിയത്' -ഇങ്ങനെ പോവുന്നു നരേഷ് ഗോയലിന്റെ വാക്കുകൾ. ജെറ്റ് എയർവേസ് ബാങ്കുകൾക്ക് നൽകാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാൻ എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ കമ്പനി വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. Content Highlights:Nresh Goyal Emotional letter to Jet Employees
from mathrubhumi.latestnews.rssfeed http://bit.ly/2V2G14d
via
IFTTT
No comments:
Post a Comment