കൊലപാതകം: സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

കൊലപാതകം: സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കി

ന്യുഡല്‍ഹി: കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പഞ്ചാബികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. ഹോഷിയാര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് തലവെട്ടി ശിക്ഷ നടപ്പാക്കിയത്. സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ വധിച്ച കേസിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സൗദിയിലെ ചട്ടം അനുവദിക്കാത്തതിനാല്‍ ഇരുവരുടെയും മൃതദേഹങ്ങളും കുടുംബങ്ങള്‍ക്ക് വിട്ടുകിട്ടാന്‍ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരുടെ സുഹൃത്തായ ആരിഫ് ഇമാമുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെയായിരുന്നു കൊലപാതകം. ഏതാനും ദിവസങ്ങള്‍ക്കും ശേഷം മദ്യപിച്ച് വഴക്കിട്ട രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.

സത്‌വിന്ദര്‍ കുമാറിനെയും ഹര്‍ജീത് സിംഗിനെയും കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ സത്‌വിന്ദറുടെ ഭാര്യ സീമാ റാണി വിദേശകാര്യ മന്ത്രാലയം വഴി നല്‍കിയ അപേക്ഷയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയെന്ന മറുപടി തിങ്കളാഴ്ച ലഭിച്ചത്. ആരിഫ് ഇമാമുദീനെ വധിച്ച കേസില്‍ 2015 ഡിസംബര്‍ ഒമ്പതിന് ഇരുവരേയും അറസ്റ്റു ചെയ്തുവെന്ന് കത്തില്‍ വ്യക്തമാക്കി.

റിയാദ് ജയിലിലേക്ക് മാറ്റിയ ഇവരെ വിചാരണ നടത്തി. ഇരുവരും കുറ്റം സമ്മതിച്ചു. 2017 മേയ് 31ന് നടന്ന വാദത്തില്‍ എംബസി പ്രതിനിധിയും പങ്കെടുത്തിരുന്നു. ഈ സമയം കേസ് ഫയല്‍ അപ്പീല്‍ കോടതിയിലേക്ക് മാറ്റി. ഹൈവേ മോഷണമെന്ന കുറ്റവും അധികമായി ചുമത്തിയാണ് അപ്പീല്‍ കോടതിയിലേക്ക് മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇരുവരുടേയും വിചാരണ നടപടികള്‍ വീക്ഷിക്കാന്‍ എംബസി അധികൃതര്‍ പതിവായി ജയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ 2019 ഫെബ്രുവരി 28ന് എംബസിയെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കി. മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിരവധി തവണ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും അവിടുത്തെ നിയമം അതിന് അനുവദിക്കുന്നില്ലെന്നും റിയാദ് കോണ്‍സുലര്‍ ഡയറക്ടര്‍ പ്രകാശ് ചന്ദ് വ്യക്തമാക്കി.



from mangalam.com http://bit.ly/2PbOYXy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages