തൃശൂർ: വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. തൃശൂർ എടക്കുളത്ത് പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ബിബിൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവ ദിവസം ചാലക്കുടിയിലെ ഒരു ബാറിനു മുന്നിൽ ഇരു ചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ബിബിൻ കാറിലെത്തിയവരോട് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രതികൾ ബിബിനെ മർദിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്ന് റിപ്പോർട്ടുകളുണ്ട്. പൊറുത്തിശ്ശേരി ഓട്ടറിട്ട് ചന്ദ്രബാബുവിന്റെ മകനാണ് ബിബിൻ. പ്രേമയാണ് മാതാവ്. പ്രബിൻ ചന്ദ്രബാബു ഏക സഹോദരനാണ്. Content Highlight: 6 beat young man to death in thrissur
from mathrubhumi.latestnews.rssfeed http://bit.ly/2BDJKP4
via
IFTTT
No comments:
Post a Comment