ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റഫാലിൽ വിമർശം കടുപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രിയുണ്ടാക്കിയ റഫാൽ കരാറിൽ മോദിയുടെ അവകാശവാദങ്ങൾ പൂർണമായും പൊളിഞ്ഞിരിക്കുന്നുവെന്ന് പുതിയ വെളിപ്പെടുത്തലോടെ വ്യക്തമായെന്ന് രാഹുൽ പറഞ്ഞു. കുറഞ്ഞ വിലയും വേഗത്തിൽ വിമാനം കൈമാറുന്നതുമാണ് കരാറിന്റെ നേട്ടമായി മോദി അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് പുറത്തുവന്ന രേഖകളോടെ ഇത് രണ്ടും പൊളിഞ്ഞിരിക്കുകയാണ്. യുപിഎ കാലത്തെ കരാറിനെ അപേക്ഷിച്ച് മോശം വ്യവസ്ഥകളും വില കൂടുതലും വിമാനത്തിന്റെ കൈമാറ്റത്തിനുള്ള സമയപരിധിയും കൂടുതലാണെന്ന് രേഖകൾ സഹിതം ദി ഹിന്ദു ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. The PM defended his personal RAFALE bypass deal on 2 counts : 1. Better Price 2. Faster Delivery Both have been demolished by the revelations in the Hindu today. Watch my LIVE Press Conference on the #RafaleScam at 3.30 PM today. https://t.co/IzyCaHeyIM — Rahul Gandhi (@RahulGandhi) February 13, 2019 Content Highlights:Rafale's 'better price, faster delivery'Demolished
from mathrubhumi.latestnews.rssfeed http://bit.ly/2BJ1lFl
via
IFTTT
No comments:
Post a Comment