ഷുക്കൂര്‍ വധക്കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയില്‍ വേണമെന്ന് സിബിഐ ; കേസ് 19 ന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഷുക്കൂര്‍ വധക്കേസിലെ വിചാരണ എറണാകുളം പ്രത്യേക കോടതിയില്‍ വേണമെന്ന് സിബിഐ ; കേസ് 19 ന് പരിഗണിക്കും

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട സിബിഐ. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ നല്‍കിയ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് കൊണ്ടായിരുന്നു സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസിലെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് നേരത്തെ ഷുക്കൂറിന്റെ കുടുംബവും ആവശ്യമുന്നയിച്ചിരുന്നു. അനുബന്ധ കുറ്റ പത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കേസിലെ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്. സിബിഐ ആവശ്യത്തെ പ്രതി ഭാഗം കോടതിയില്‍ എതിര്‍ത്തു. കേസില്‍ പുതിയതായി ഒരു കണ്ടെത്തലും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടു തന്നെ കേസ് മാറ്റേണ്ട സാഹചര്യം ഇല്ലെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.

ഇതോടെ വരുന്ന 19 ാം തീയതി കേസ് പരിഗണിക്കുമ്പോള്‍ ഏത് കോടതിയില്‍ വേണം എന്നതായിരിക്കും ആദ്യം പരിഗണിക്കുക. സിബിഐ കുറ്റം ചുമത്തിയ കേസുകള്‍ സിബിഐ കോടതിയില്‍ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഷുക്കൂറിന്റെ കുടുംബം കേസ് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. കോടതിയെ മാറ്റം സംബന്ധിച്ച സിബിഐ അപേക്ഷയില്‍ തീരുമാനമറിഞ്ഞ ശേഷം എറണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും.

അതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പി സുരേഷ്, ടി.വി രാജേഷ് എന്നിവരുള്‍പ്പെടുന്ന 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ ദിവസമാണ് സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി വി രാജേഷും പി ജയരാജനുമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാകത്തിലേക്ക് നയിച്ചതെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചയ്ക്കും ആസൂത്രണത്തിനും ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു ആദ്യ നിര്‍ദ്ദേശം.



from mangalam.com http://bit.ly/2UW97mj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages