ന്യൂഡൽഹി: ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 18 പേരിൽ ഏഴുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. ഈ ഘട്ടത്തിൽബി.ജെ.പിയുടെ സ്ഥാനാർഥികളാരും ക്രിമിനൽ കേസുകളിൽ പെട്ടവരല്ല. അസോസിയേഷൻ ഡെമോക്രാറ്റിക് റിഫോംസ് റിസർച്ച് വിവരങ്ങൾ ഉദ്ധരിച്ച് NDTVയാണ് ഇക്കാര്യം പുറത്തുവിട്ടത്. അഴിമതി, അശ്രദ്ധമൂലമുള്ള മരണം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട സ്ഥാനാർഥികളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. പത്ത് സീറ്റുകളിൽ മത്സരിക്കുന്ന അജിത്ജോഗിയുടെ ജൻത കോൺഗ്രസ് ഛത്തിസ്ഗഢിന് ക്രിമിനൽ കേസുകളിൽ പെട്ട മൂന്ന് സ്ഥാനാർഥികളുണ്ട്. ഏഴ് സീറ്റുകളിൽ മത്സരിക്കുന്ന സി.ജി.പിക്ക് ഒന്നും, രണ്ടു സീറ്റുകളിൽ മത്സരിക്കുന്ന എസ്.പിക്ക് ഒന്നും മറ്റുള്ളവരിൽ മൂന്നു പേരും അടക്കം 15 ക്രിമിനൽ സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. മൊത്തം സ്ഥാനാർഥികളിൽ എട്ട് ശതമാനം വരുമിത്. ഛത്തീസ്ഗഢ് നിയമസഭയിൽ ആകെ 90 സീറ്റുകളാണ് ഉള്ളത്. തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ടത്തിൽ 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
from mathrubhumi.latestnews.rssfeed https://ift.tt/2T3uvG5
via
IFTTT
No comments:
Post a Comment