പത്തനംതിട്ട: ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ബിജെപിസംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമലയിലെ പ്രക്ഷോഭ പരിപാടികൾ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പരാമർശത്തിൽ ശ്രീധരൻപിള്ള വിശദീകരണത്തിന് തയ്യാറായില്ല. കോടതിയലക്ഷ്യക്കേസിൽ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രിയോട് സംസാരിച്ചതിൽ തെറ്റില്ല. തന്ത്രി നട അടയ്ക്കുമെന്നു പറഞ്ഞതു തന്റെ നിർദേശപ്രകാരമാണെന്നു വ്യാഖ്യാനിക്കേണ്ട - ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ശബരിമല വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലേ എന്ന ചോദ്യത്തിന് ആദ്യം പ്രകോപിതനായ ശേഷം ശ്രീധരൻ പിള്ള ഒഴിഞ്ഞുമാറി. നേരത്തെ സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടാനുള്ള തന്ത്രിയുടെ നീക്കം താനുമായി ആലോചിച്ചാണെന്ന് ശ്രീധരൻപിള്ളവെളിപ്പെടുത്തിയിരുന്നു. ബിജെപിയെ വെട്ടിലാക്കി ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ
from mathrubhumi.latestnews.rssfeed https://ift.tt/2ALljPA
via
IFTTT
No comments:
Post a Comment