ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം നോർത്തേൺ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേൺസിന്. മിൽക്ക്മാൻ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന. ബെൽഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മിൽക്ക്മാൻ. ഐറിഷ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് മിൽക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെൺകുട്ടിക്ക് തന്നെക്കാൾ പ്രായത്തിൽ ഏറെ മുതിർന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പേരില്ലാത്ത നഗരത്തിൽ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്. ലണ്ടനിലെ ഗൈഡ് ഹാളിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി ചാൾസിന്റെ ഭാര്യ കാമില പാർക്കർ അന്നയ്ക്ക് മാൻ ബുക്കർപുരസ്കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടൻ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി മാൻ ബുക്കർ പുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. 1969ലാണ് ബുക്കർ പുരസ്കാരം നൽകിത്തുടങ്ങിയത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനിൽ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക. content highlights: Man Booker Prize 2018, Anna Burns, Milkman
from mathrubhumi.latestnews.rssfeed https://ift.tt/2yJUxov
via
IFTTT
No comments:
Post a Comment