തിരുവനന്തപുരം: പി.എസ്.സി. നിയമനോപദേശം നൽകിയ 4000 പേർക്ക് ഉടൻ കണ്ടക്ടർ നിയമനം നൽകാനാകില്ലെന്ന നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് അറിയിച്ചു. ആവശ്യമില്ലെങ്കിൽ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു. 2013-ൽ നിലവിൽ വന്ന കണ്ടക്ടർ പട്ടികയുടെ കാലാവധി 2016-ൽ അവസാനിച്ചു. ഇതിൽപ്പെട്ട 4000 പേർക്കാണ് പി.എസ്.സി. നിയമനോപദേശം നൽകിയത്. എന്നാൽ, ജീവനക്കാർ അധികമാണെന്നും നിലവിലുള്ളവരെ പുനഃക്രമീകരണം നടത്തേണ്ടതുണ്ടെന്നും കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നു. ഇതിനെതിേര ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PCQJfW
via
IFTTT
No comments:
Post a Comment