പട്ടം പറത്താന്‍ സമ്മതിക്കുന്നില്ല; 19 കാരന്‍ മാതാപിതാക്കളെയും സഹോദരിയേയും കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

പട്ടം പറത്താന്‍ സമ്മതിക്കുന്നില്ല; 19 കാരന്‍ മാതാപിതാക്കളെയും സഹോദരിയേയും കുത്തിക്കൊന്നു

ന്യൂഡല്‍ഹി : മാതാപിതാക്കളെയും സഹോദരിയേയും കുത്തികൊന്ന കേസില്‍ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) സഹോദരി നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സൂരജ് വേര്‍മയെയാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്ലിയിലെ വസന്ത് കുഞ്ചില്‍ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ സൂരജിനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കുടുംബത്തെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പൊലീസില്‍ മൊഴ് നല്‍കിയത്. എന്നാല്‍ സൂരജ് പറഞ്ഞ മോഷണ കഥയില്‍ പൊലീസ് തീരെ വിശ്വാസം ഇല്ലായിരുന്നു. കൂടാതെ വീട്ടില്‍ മോഷണം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. അതേസമയം കുടുംബത്തിലെ മൂന്ന് പേരേയും കൊലപ്പെടുത്തിയിട്ടും മകനെ വെറുതെ വിട്ടത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

മാതാപിതാക്കള്‍ നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ്സ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ സമ്മതിക്കില്ല. ഇവരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞു. സംഭവം നടന്ന് ദിവസം മിതിലേഷ് സൂരജിനെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കടയില്‍ പോയി കത്തിയും കത്രികയും വാങ്ങിച്ചു. വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കൈയില്‍ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണര്‍ന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.

കെല്ലാന്‍ ഉപയോഗിച്ച കത്തിയിലെ സൂരജിന്റെ വിരലടയാളവും ഒപ്പം കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും കണ്ടെത്തി. ഇതോടെ പൊലീസ് സംശയം ഉറപ്പിക്കുകയായിരുന്നു.



from mangalam.com https://ift.tt/2pOWtbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages