പൂണെ: 2016ൽ പാക് അതിർത്തി കടന്ന് നടത്തിയമിന്നലാക്രമണത്തിൽ നായകളിൽ നിന്ന് രക്ഷപ്പെടാനായി ഇന്ത്യൻ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുൻ കരസേനകമാൻഡർ രാജേന്ദ്ര നിമ്പോർക്കർ. മിന്നലാക്രമണത്തിൽ നിമ്പോർക്കരുടെ സംഭാവനകൾ പരിഗണിച്ച് നൽകിയ ബാജിറാവു പേഷ്വാ ശൗര്യ പുരസ്കാരം സ്വീകരിച്ച് പൂണെയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അതിർത്തിയിലെ നൗഷേര സെക്ടറിൽ ബ്രിഗേഡ് കമാൻഡറായിരുന്ന നിമ്പോർക്കർ പ്രദേശത്തെ ജൈവവ്യവസ്ഥയേപ്പറ്റി പ്രത്യേകം പഠിച്ചിരുന്നുവെന്ന് വ്യക്തമാക്കി. രാത്രികാലങ്ങളിൽ പുലി നായകളെആക്രമിക്കുമായിരുന്നതിനാൽ അവ പുലിയിറങ്ങുന്ന സ്ഥലങ്ങളിലേക്ക് വരുമായിരുന്നില്ല എന്ന് നിമ്പോർക്കർ പറയുന്നു. മിന്നലാക്രമണം നടത്തുമ്പോൾ പാക് അതിർത്തിക്കുള്ളിൽ നായകളുടെ സാന്നിധ്യം ഞങ്ങൾ മനസിലാക്കിയിരുന്നു. ഇത് പ്രതിരോധിക്കാൻ ഞങ്ങൾ പുലിയുടെ മല-മൂത്ര വിസർജ്യങ്ങൾ കൈയിൽ കരുതുകയും പ്രദേശത്ത് വിതറുകയും ചെയ്തു. ഇത് വലിയൊരു വിജയമായിരുന്നു.നിമ്പോർക്കർ വ്യക്തമാക്കി. Content Highlightys:Leopards urine helped Army in surgical strike says former commander
from mathrubhumi.latestnews.rssfeed https://ift.tt/2x8ggWo
via
IFTTT
No comments:
Post a Comment