ചില സ്ത്രീകളുടെ കൈകള്‍ മരത്തില്‍ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യും, മറ്റു ചിലരെ അവരുടെ മുടി കൊണ്ടു തന്നെ കെട്ടിയിടും ; റോഹിംഗ്യകള്‍ നേരിട്ടിരുന്ന പീഡനത്തിന്‍െ്‌റ യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ചില സ്ത്രീകളുടെ കൈകള്‍ മരത്തില്‍ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യും, മറ്റു ചിലരെ അവരുടെ മുടി കൊണ്ടു തന്നെ കെട്ടിയിടും ; റോഹിംഗ്യകള്‍ നേരിട്ടിരുന്ന പീഡനത്തിന്‍െ്‌റ യുഎന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കും

‘ചില സ്ത്രീകളെ കൈകള്‍ മരത്തില്‍ ബന്ധിച്ച നിലയില്‍ കെട്ടിയിടും. പിന്നീട് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കും. മറ്റ് ചിലരെ കെട്ടിയിടാന്‍ ഉപയോഗിക്കപ്പെട്ടത് അവരുടെ നീണ്ട മുടിയിഴകള്‍ തന്നെയായിരുന്നു. അതിന് ശേഷമായിരുന്നു മര്‍ദ്ദനവും ക്രൂരമായ ബലാത്സംഗങ്ങളും. വീടുകള്‍ തീ കൊളുത്തും അതില്‍ നിന്നും ഇറങ്ങിയോടുന്ന കുട്ടികളെ അവിടേയ്ക്ക് തന്നെ തിരിച്ചോടിച്ച് കയറ്റി കത്തിച്ചു കൊല്ലും.’

മ്യാന്‍മറില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മേല്‍ മ്യാ​ന്‍മര്‍ സൈന്യം നടത്തിയ ക്രൂരതകളെക്കുറിച്ച് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. ആയുധങ്ങള്‍ക്ക് പുറമെ, മുളയും സിഗരറ്റ് കുറ്റികളും വരെ ആക്രമണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാത്രം 10,000 ത്തിലധികം റോഹിംഗ്യക്കാര്‍ സൈനിക ആക്രമത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. 400 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് യുഎന്നിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. യു എന്‍ റിപ്പോര്‍ട്ട് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മ്യാന്‍മാര്‍ തള്ളികളയുന്നുണ്ട്.

സൈനികത്തലവന്‍ മിന്‍ ഓംഗ് ഹ്ലെയിംങ് ഉള്‍പ്പെടെയുള്ളവരെ വംശഹത്യക്കും, മനുഷ്യകുലത്തിനെതിരായ യുദ്ധത്തിന്റെ പേരിലും വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. റോഹിങ്ക്യകള്‍ അധിവസിച്ചിരുന്ന 400 ഓളം ഗ്രാമങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 15 മാസത്തെ തെളിവെടുപ്പിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ യു എന്‍ സംഘവുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കിലും 857 സാക്ഷികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രഘീനേയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ മുതല്‍ രണ്ടു ലക്ഷം പേരോളം ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. അവിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ സ്വാഭാവികവല്‍ക്കരിക്കാന്‍ സൈന്യത്തിന് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യ അഭയാര്‍ത്ഥികളെ തിരിച്ച് മ്യാന്‍മാറിലേക്ക് പ്രവേശിപ്പിക്കാമെന്ന് ബംഗ്ലാദേശുമായി ആ രാജ്യം ധാരണയിലെത്തിയിരുന്നു. എന്നാല്‍ റോഹിങ്ക്യകളുടെ തിരിച്ചുപോക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമാവില്ല.



from mangalam.com https://ift.tt/2xEYdaA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages