പത്തനാപുരം: താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറ്റിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറ മുടി മുറിച്ച നിലയിലും. മണ്‍തിട്ടകളും കുഴികളുമുള്ള വഴിയിലൂടെ ഇരുട്ടത്ത് നല്ല ദൂരത്തുളള കിണറ്റിനടുത്തേക്ക് എത്തിയതെങ്ങിനെ? ഇത്തരം ചോദ്യങ്ങളാണ് മൗണ്ട് താബോ ദയറാ കോണ്‍വെന്റിലെ സിസ്റ്റർ സൂസമ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിലുള്ളത്.
ചികിത്സയിലായിരുന്ന സൂസമ്മ രോഗവിവരങ്ങളും മറ്റും ആരോടും പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ച സ്കൂളിലെത്തിയ ഇവർ ശാരീരികാസ്വസ്ഥതകള്‍ കാരണം അവധിയെടുത്തിരുന്നു. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്കാന് മാനേജ്മെന്റ് തയാറായിട്ടില്ല. ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവർ സംസാരിച്ചിരുന്നത്രെ. അസുഖമാണെന്ന് പറഞ്ഞതിനാൽ ഞായറാഴ്ച പുലര്‍ച്ച പള്ളിയില്‍ പോകാനായി മറ്റുള്ളവര്‍ വിളിച്ചിരുന്നില്ല. അതിനാൽ ഇവർ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല.
ഹോസ്റ്റലിൽനിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കിടന്ന കിണര്‍ നില്‍ക്കുന്നത്. വഴിയിൽ മൺതിട്ടകളും കുഴികളും. ഇരുട്ടിൽ ഒറ്റക്ക് ഒരാൾക്ക് ഇവിടെയെത്താൻ പ്രയാസമാണെന്നാണ് വിലയിരുത്തല്‍. പ്രാർഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഓള്‍ഡ് ഏജ് ഹോമിന്റെ പിന്നിലെ കിണറ്റില്‍ മൃതദേഹം കാണുന്നത്. ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറിന്റെ സമീപശത്ത കെട്ടിടത്തിലും പറ്റിയിട്ടുള്ള രക്തക്കറയില്‍ പലതും വിരല്‍ കൊണ്ട് സ്പര്‍ശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വർധിപ്പിക്കുന്നു.
പോസ്റ്റുമാര്‍ട്ടം നടപടികള്‍ തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. ഫോന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമാര്ട്ടാം നടപടികള്‍ നടക്കുന്നത്. എല്ലാം പോലീസ് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് പുറത്തെടുത്തത്. പ്രാഥമിക നിഗമനം അനുസരിച്ച് കൈത്തണ്ടയിലും കയ്യിലെ മറ്റിടങ്ങളിലും മുറിവുണ്ടായിരുന്നു. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.
from mangalam.com https://ift.tt/2wYJLty
via IFTTT
No comments:
Post a Comment