കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ നടപടിയായിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന് സർവീസുകൾ തുടങ്ങാൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ സർവീസ് (ഡിജിസിഎ) ഏവിയേഷൻ അനുമതി നൽകി. സൗദി അറേബ്യയുടെ വലിയ വിമാനങ്ങൾ ആദ്യം സർവീസ് നടത്തും. കണ്ണൂർ എയർപ്പോർട്ട് ഒക്ടോബർ ഒന്നിന് പ്രവർത്തന സജ്ജമാകും. ഒക്ടോബർ അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കും. ഇൻഡിഗോ, ഗോ എയർ, എയർ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vsVaBM
via
IFTTT
No comments:
Post a Comment