തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ 65,000 പേരെ രക്ഷപ്പെടുത്തിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഓഗസ്റ്റ് 15 മുതൽ 20 വരെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 2826 മത്സ്യത്തൊഴിലാളികളും 699 യാനങ്ങളും പങ്കെടുത്തു. സംസ്ഥാനം ഇതുവരെ കാണാത്ത ദുരിതാശ്വാസ പ്രവർത്തനമാണ് കടലിന്റെ മക്കൾ നടത്തിയത്.ഇവർക്കാവശ്യമായ ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഔട്ട്്ബോഡ് മോട്ടോർ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഈ തുക നൽകും. രക്ഷാപ്രവർത്തനത്തിൽ തകരാറിലായ യാനങ്ങൾ നവീകരിക്കാനുള്ള തുക സർക്കാർ നൽകുമെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2BzCHJm
via
IFTTT
No comments:
Post a Comment