പൊന്നാനിയിലെ നീറ്റലണയ്ക്കാൻ പിണറായി; ജില്ലാ സമ്മേളനത്തില്‍ മൂന്ന് ദിവസം പങ്കെടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 24, 2021

പൊന്നാനിയിലെ നീറ്റലണയ്ക്കാൻ പിണറായി; ജില്ലാ സമ്മേളനത്തില്‍ മൂന്ന് ദിവസം പങ്കെടുക്കും

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തുടർന്നുണ്ടായ വിഭാഗീയതയും നിലനിൽക്കുന്നതിനിടെ, സി.പി.എം. മലപ്പുറം ജില്ലാസമ്മേളനത്തിന് അരങ്ങൊരുങ്ങി. 27 മുതൽ 29 വരെ തിരൂരിലെ വാഗൺ ട്രാജഡി സ്‌മാരക ടൗൺഹാളിലാണ് സമ്മേളനം. സമ്മേളനത്തിലുയരാവുന്ന വിമർശനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനെ മുൻനിർത്തി പ്രതിരോധിക്കാനൊരുങ്ങുകയാണ് നേതൃത്വം. മൂന്നുദിവസവും മുഖ്യമന്ത്രി സമ്മേളന നഗരിയിലുണ്ടാകും.കോഴിക്കോട്ടെ കുറ്റ്യാടിയിലും മലപ്പുറത്തെ പൊന്നാനിയിലുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണികൾ പരസ്യമായി തെരുവിലിറങ്ങിയത്. പൊന്നാനി ഏരിയാകമ്മിറ്റിയിലെ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നതാണ് ജില്ലയിൽ പാർട്ടിയുടെ തലവേദന. സ്ഥാനാർഥിത്വത്തെച്ചൊല്ലിയാണ് പൊന്നാനിയിൽ വിഭാഗീയത തുടങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി അണികൾ പരസ്യപ്രകടനം നടത്തി. പി. ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.തിരഞ്ഞെടുപ്പിൽ പി. നന്ദകുമാർ വിജയിച്ചശേഷം ഇവിടത്തെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വെച്ചു. കമ്മിഷന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ടി.എം. സിദ്ദീഖ് ഉൾപ്പെടെയുള്ളവർക്കെതിരേ അച്ചടക്കനടപടിയുമുണ്ടായി. അതോടെയാണ് പടലപ്പിണക്കം മറനീക്കിയത്. നൽകിയ മൊഴികളല്ല കമ്മിഷന്റെ റിപ്പോർട്ടിലുള്ളതെന്നായിരുന്നു സിദ്ദീഖ് പക്ഷത്തിന്റെ ആരോപണം. പൊന്നാനി ഏരിയാസമ്മേളനത്തിൽ മത്സരം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടും ഔദ്യോഗികപക്ഷത്തിനെതിരേ മത്സരമുണ്ടായി. ദിവസങ്ങൾക്കകംതന്നെ ഏരിയാകമ്മിറ്റിയിലെ രണ്ടുപേർ രാജിവെച്ചു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് താത്‌കാലിക ശമനമുണ്ടായത്.ജില്ലാസമ്മേളനം കഴിയുംവരെ കൂടുതൽ പ്രകോപനങ്ങളുണ്ടാകരുതെന്നു നിർദേശമുണ്ട്. പൊന്നാനിയെക്കൂടാതെ പെരിന്തൽമണ്ണയിലെ തോൽവിയും ജില്ലാസമ്മേളനത്തിൽ ചർച്ചയായേക്കും. പെരിന്തൽമണ്ണയിലെ തോൽവിക്കിടയാക്കിയത് സ്ഥാനാർഥിനിർണയത്തിലെ വീഴ്‌ചയാണെന്ന വിമർശനവും സമ്മേളനത്തിലുയരാൻ സാധ്യതയുണ്ട്.പിണറായി വിജയൻ സമ്മേളനത്തിൽ മുഴുവൻ സമയം ഉണ്ടാകുന്നതിനാൽ കൂടുതൽ അഭിപ്രായവ്യത്യാസങ്ങൾ ഉയരില്ലെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. മൂന്നുദിവസത്തെ സമ്മേളനത്തിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ ഒരിടത്തും പി.വി. അൻവർ എം.എൽ.എ.യുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്. 


from mathrubhumi.latestnews.rssfeed https://ift.tt/3ErrYvE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages