തൃശ്ശൂർ: ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 27 ദിവസം മാത്രം. നിയമന ഉത്തരവിന് കാത്തിരിക്കുന്നത് 39,612 ഉദ്യോഗാർഥികളും. ഏറ്റവുമധികം ഒഴിവുകൾ രേഖപ്പെടുത്തിയത് 2019, 2020, 2021 വർഷങ്ങളിലാണ്. മൂന്നുവർഷത്തെ കാലാവധിയുള്ള റാങ്ക്പട്ടികയിൽ മുൻവർഷങ്ങളിൽ പതിനായിരത്തിനുമുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ നിയമനം ലഭിച്ചത് 6673 പേർക്കുമാത്രം. റാങ്ക് പട്ടികയിൽ ആകെയുള്ളത് 46,285 പേരാണ്. എന്നാൽ, തസ്തികയിൽ ഒഴിവുകൾ അധികമില്ലെന്ന നയമാണ് സർക്കാരിന്. കുറഞ്ഞദിവസംകൊണ്ട് എത്രപേർക്ക് ഉത്തരവ് ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. 2015-നുശേഷം സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമനം നടന്നിട്ടില്ല. ഈ ഒഴിവുകൾ എന്തായി എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ അനധ്യാപക തസ്തികകളിൽ രണ്ടുമാസത്തിനകം നിയമനം നടത്തണമെന്ന് 2020 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരേ സർക്കാർ സുപ്രീംകോടതിയിലും ഡിവിഷൻ ബെഞ്ചിലും അപ്പീൽ പോയെങ്കിലും തള്ളി.ഈ തസ്തികകളിലായി ആയിരത്തിലധികം നിയമനം നടക്കേണ്ടതായിരുന്നു. നിയമനം പരിഗണനയിലുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നുമാണ് സർക്കാർവാദം. വിവിധ വകുപ്പുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങളും നടക്കുന്നില്ല. കാലാവധി അവസാനിക്കുന്നതുവരെയുള്ള ഒഴിവുകൾ സ്പാർക്ക് സംവിധാനം വഴി കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ഫെബ്രുവരി 28-ന് അന്നത്തെ മന്ത്രി എ.കെ. ബാലനുമായി ഉദ്യോഗാർഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തു. തസ്തികയിൽ അർഹതയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുന്നതോടെ ഒഴിവുകളിലേക്ക് പരിഗണിക്കാമെന്നുപറഞ്ഞതും ഇതുവരെ നടന്നിട്ടില്ല. പി.എസ്.സി. വെബ്സൈറ്റിലെ കണക്കുകളനുസരിച്ച് ജില്ല, 2018-’21 കാലഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെട്ടവർ, നിയമന ഉത്തരവ് ലഭിച്ചത്, 2015-’18 ൽ ലഭിച്ച നിയമന ഉത്തരവ് എന്നിവ ക്രമത്തിൽ:തിരുവനന്തപുരം 5707 779 1594കോഴിക്കോട് 4095 650 981മലപ്പുറം 3846 556 889എറണാകുളം 3937 635 866തൃശ്ശൂർ 3984 569 923പാലക്കാട് 4021 564 1028കൊല്ലം 3969 495 928കണ്ണൂർ 3186 476 805ആലപ്പുഴ 2970 375 663കോട്ടയം 2311 343 639കാസർകോട് 1878 352 483ഇടുക്കി 2352 347 630പത്തനംതിട്ട 2249 312 595വയനാട് 1780 220 371 ആകെ 46,285 6673 11,395
from mathrubhumi.latestnews.rssfeed https://ift.tt/3r1kRoU
via
IFTTT
No comments:
Post a Comment