ബ്രസീലിയ:ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ആണെന്ന് റിപ്പോർട്ട്.ആന്റിബോഡികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. യഥാർത്ഥ കൊറോണ വൈറസിനേക്കാൾ P1വകഭേദത്തിന് 2.5 മടങ്ങ് കൂടുതൽപകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. വൈറസ് പടരുന്നത് തടയാനായി ബ്രസീലിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഫ്രാൻസ്നിർത്തിവച്ചു. ഈ വകഭേദം വളരെ വേഗമാണ് ബ്രസീലിൽ പടർന്ന് പിടിച്ചത്.രാജ്യത്തെ മൂന്നരക്ഷം വരെ കടന്നു. രണ്ടാം തരംഗത്തിന് പിന്നിൽ p1 വകഭേദമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. ബ്രസീലിൽ നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള രേഖകൾ പരിശോധിക്കുമ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും 40 വയസിനും അതിൽ താഴെയും പ്രായമുള്ളവരാണ്. Content Highliglight: Brazils P1 coronavirus variant more dangerous
from mathrubhumi.latestnews.rssfeed https://ift.tt/32dleB2
via
IFTTT
No comments:
Post a Comment