തിരുവനന്തപുരം: കോവിഡാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിന് മുന്നോടിയായാണ് ധനമന്ത്രിയുടെ പ്രതികരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സഭയിൽ ബജറ്റ് അവതരണം ആരംഭിക്കുക. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുന്നതായിരിക്കും ഈ സർക്കാരിന്റെ കാലത്തെ അവസാന ബജറ്റെന്നും നിരവധി ക്ഷേമപദ്ധതികൾ പ്രതീക്ഷിക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് കൈയടി നേടാൻ മാത്രമുള്ള ബജറ്റായിരിക്കില്ല. പാവപ്പെട്ടവരുടെ ക്ഷേമം വർധിപ്പിക്കാനുള്ള നടപടികൾക്കൊപ്പം ദീർഘകാലത്തേക്ക് കേരളത്തെ പരിവർത്തനം ചെയ്യുന്നതിന് അടിസ്ഥാനപരമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാൻ പോകുന്നതിന് മുമ്പ് മന്ത്രി തോമസ് ഐസക് വീടിന് പുറത്തു ഇരുന്ന് ഭക്ഷണം കഴിക്കുന്നു | ഫോട്ടോ: ജി.ബിനുലാൽ കടമെടുപ്പിൽ വേവലാതി വേണ്ട. പ്രതിപക്ഷം ജനങ്ങളിൽ ഭീതിയുണ്ടാക്കുകയാണ്. സംസ്ഥാനം കടമെടുക്കുന്നത് നിബന്ധനകൾക്കുള്ളിൽ നിന്നാണെന്നും ഐസക് വ്യക്തമാക്കി. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ബജറ്റിൽനിർദേശമുണ്ടാകുമെന്നാണ് സൂചന. കോവിഡ് തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടവരെ സഹായിക്കാനുള്ള പദ്ധതികളും ഉണ്ടാവും. സർക്കാർജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടില്ല. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ക്ഷേമപെൻഷൻ 100 രൂപ കൂടി കൂട്ടും. കെട്ടിടനിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽസംവിധാനം ഉണ്ടാക്കുന്നതും ആലോചനയുണ്ട്. content highlights:finance minister thomas isaac statement before state budjet
from mathrubhumi.latestnews.rssfeed https://ift.tt/3icDtOj
via
IFTTT
No comments:
Post a Comment