വർഷങ്ങൾ തേടിനടന്നു; ഒടുവിൽ ക്വയിനച്ചെടി കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 5, 2020

വർഷങ്ങൾ തേടിനടന്നു; ഒടുവിൽ ക്വയിനച്ചെടി കണ്ടെത്തി

കോട്ടയം: വർഷങ്ങളുടെ അലച്ചിലിനൊടുവിൽ കൺമുമ്പിൽ ക്വയിന. വളരെക്കാലംമുമ്പേ മനുഷ്യകുലത്തിന് മരുന്നായിരുന്ന ചെടി തേടിയുള്ള യാത്രയിലായിരുന്ന ഡോ.സ്റ്റീഫൻ ജോസഫ് ചേരിയിലിനിത് മറക്കാനാവാത്ത മുഹൂർത്തം. കോവിഡ് ചികിത്സയ്ക്ക് ഇപ്പോൾ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന ഘടകം വേർതിരിച്ചെടുക്കാനാവുന്ന സസ്യമാണ് ക്വയിന അഥവാ സിങ്കോണ. പീരുമേടിനടുത്ത് വളഞ്ഞങ്ങാനത്ത് വനമേഖലയിലാണ് രണ്ട് ക്വയിനച്ചെടികൾ കണ്ടെത്തിയത്. തിരച്ചിലിന് സഹായികളായത് കെ.എസ്.ഇ.ബി. അസി.എൻജിനീയറായ ജോണിയും പാരമ്പര്യവൈദ്യൻ കൃഷ്ണൻകുട്ടിയും. പെറുവിന്റെ ദേശീയവൃക്ഷം തെക്കേഅമേരിക്കൻ രാജ്യമായ പെറുവിന്റെ ദേശീയവൃക്ഷമാണ് ക്വയിന. ഹോമിയോപ്പതിയുടെ പിതാവായ സാമുവൽ ഹാനിമാൻ 250 വർഷം മുൻപ് ക്വയിനയിൽനിന്ന് വേർതിരിച്ചെടുത്ത മരുന്ന് മലമ്പനി ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട് ക്വയിനയുടെ ഘടകം മലമ്പനിക്ക് മരുന്നായി അലോപ്പതിയിലും ഉപയോഗിച്ചു. ഇപ്പോൾ കോവിഡ് ചികിത്സയ്ക്കായി രാജ്യത്ത് ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് കൃത്രിമമായി ഉത്പാദിപ്പിക്കുന്നതാണ്. നാൽപ്പതുവർഷം മുൻപുവരെ പനി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് സർക്കാർ ആശുപത്രികളിൽ നൽകിയിരുന്ന ചുവന്ന മരുന്ന് ക്വയിനയുടെ ഘടകം തന്നെയായിരുന്നു. പ്രൊഫ. കണ്ടോത്ത് ജോസഫിന്റെ അനുഭവക്കുറിപ്പുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്റ്റീഫൻ ചേരിയിൽ അന്വേഷണം തുടങ്ങിയത്. 1940-കളിൽ കണ്ടോത്ത് ജോസഫ് മംഗലാപുരത്തുനിന്ന് ക്വയിന ഗുളികൾ കൊണ്ടുവന്ന് ആൾക്കാർക്ക് കൊടുത്തിരുന്നു. സ്റ്റീഫൻ ചേരിയിലും ബാല്യകാലത്ത് ക്വയിന മരുന്ന് കഴിച്ചിട്ടുള്ളതിനാൽ താത്പര്യമേറി. ഡോ.സ്റ്റീഫൻ ചേരിയിൽ അന്താരാഷ്ട്രതലത്തിൽ അറിയിക്കാൻ ശ്രമം തൊടുപുഴ ന്യൂമാൻ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകനും വാഗമണിലെ സെന്റർ ഫോർ മൾട്ടിഡിസിപ്ലിനറി റിസർച്ച് ആൻഡ് ആക്ഷൻ ഡയറക്ടറുമായ ഡോ.സ്റ്റീഫൻ ജോസഫ് ചേരിയിൽ, ക്വയിനച്ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് നടത്തിയ വെബിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുനൂറിലേറെ പേർ പങ്കെടുത്തു. മേലുകാവ് ഹെന്റി ബേക്കർ കോളേജിൽ നടത്തിയ സെമിനാറിൽ മുൻമന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള ഗാന്ധിജി സ്റ്റഡിസെന്ററിന്റെ പിന്തുണയുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഊട്ടി, ഡാർജിലിങ്, പീരുമേട് എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഹെക്ടറിൽ ക്വയിന കൃഷി ചെയ്തിരുന്നു. ക്വയിനയെക്കുറിച്ച് ഡോ.സ്റ്റീഫൻ ചേരിയിൽ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രസർക്കാരിന് അയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3gnsq3W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages