പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ പുറത്തുപോകുന്നതിനെതിരേ മന്ത്രി എ.കെ. ബാലൻ. ഊഹാപോഹങ്ങൾവെച്ച് അന്വേഷണം മുഖ്യമന്ത്രിക്കെതിരാണെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസും ബി.ജെ.പി.യും ശ്രമിക്കുന്നത്. തോക്കുകണ്ട് പേടിക്കാത്തവരെ ഒലക്കകാട്ടി പേടിപ്പിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തെ സമ്മർദത്തിലാഴ്ത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സത്യസന്ധമായി കേസന്വേഷിച്ച ഒമ്പത് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. മൊഴിവിവരങ്ങൾ പുറത്തുപോയതെങ്ങനെയെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/36zbjY6
via
IFTTT
No comments:
Post a Comment