കേന്ദ്ര ബജറ്റ്: വില പൊള്ളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 5, 2019

കേന്ദ്ര ബജറ്റ്: വില പൊള്ളും

ന്യൂഡൽഹി : രാജ്യത്തെ ആദ്യ വനിതാധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സമ്മിശ്രം. ഇന്ധനവില കൂട്ടിയതുൾപ്പെടെയുള്ള നിർദേശങ്ങൾ വിലക്കയറ്റത്തിനു വഴിവെക്കുമ്പോൾ, ദീർഘകാലവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ സമ്പദ്വ്യവസ്ഥയുടെ ഉണർവും ബജറ്റ് ലക്ഷ്യമിടുന്നു. ആദായനികുതിയിളവടക്കം പ്രതീക്ഷിച്ച ആനുകൂല്യങ്ങളില്ലെന്നതു ശമ്പളക്കാരെയും ഇടത്തരം വരുമാനക്കാരെയും നിരാശരാക്കി. 2022-നുമുമ്പ് എല്ലാവർക്കും വീടും കുടിവെള്ളവുമുറപ്പാക്കുന്ന പദ്ധതികളും ബജറ്റു പ്രഖ്യാപിക്കുന്നുണ്ട്. 1.95 കോടി വീടുകൾ നിർമിക്കും. എല്ലാ ഗ്രാമീണവീടുകളിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. അഞ്ചുവർഷംകൊണ്ട് അഞ്ചുലക്ഷംകോടി ഡോളർ മൂല്യമുള്ള സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണു ബജറ്റ്. എന്നാൽ, പെട്രോളിനും ഡീസലിനും വിലകൂടാനിടയാക്കുന്ന നിർദേശങ്ങൾ കേരളത്തെപ്പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനു തിരിച്ചടിയാകും. സംസ്ഥാനസർക്കാരിന്റെ പ്രളയസെസും കൂടിയാവുമ്പോൾ ജനങ്ങൾക്കുമേലുള്ള ഭാരം ഇരട്ടിക്കും. പെട്രോൾ, ഡീസൽ പെട്രോളിനും ഡീസലിനും ഒരുരൂപ വീതം എക്സൈസ് നികുതിയിനത്തിലും റോഡ്-അടിസ്ഥാനസൗകര്യ സെസ് ഇനത്തിലും വർധിപ്പിച്ചു. ഇതോടൊപ്പം വിൽപ്പന നികുതി (വാറ്റ്) കൂടിയാകുമ്പോൾ പെട്രോളിന് രണ്ടരരൂപയും ഡീസലിന് രണ്ടുരൂപ 30 പൈസയും വർധിക്കും. വർധന ശനിയാഴ്ചതന്നെ പ്രാബല്യത്തിലാവും. സ്വർണം സ്വർണത്തിനും മറ്റു വിലകൂടിയ ലോഹങ്ങൾക്കും രത്നാഭരണങ്ങൾക്കും ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി. നികുതി ധനികരുടെ നികുതി വിധേയ വരുമാനത്തിനുമേൽ സർച്ചാർജ്. രണ്ടുകോടി മുതൽ അഞ്ചുകോടിവരെ രൂപ നികുതിവിധേയ വരുമാനത്തിനുമേൽ മൂന്നുശതമാനവും അഞ്ചുകോടിക്കു മുകളിലുള്ള വരുമാനത്തിന് ഏഴു ശതമാനവുമായിരിക്കും സർച്ചാർജ്. 400 കോടിരൂപവരെ വാർഷിക വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. നിലവിൽ 250 കോടിരൂപവരെ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു ഈ ആനുകൂല്യം. വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വിപുലമായ പദ്ധതികൾ. ഇത്തരം വാഹനങ്ങളുടെ വായ്പകളിൽ ഒന്നരലക്ഷംരൂപ കൂടി അധിക ആദായ നികുതിയിളവു നൽകും. സ്ത്രീശക്തി വനിതകൾക്കുള്ള സ്വാശ്രയസംഘം പലിശയിളവു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൻധൻ അക്കൗണ്ടുള്ള സ്വാശ്രയസംഘം അംഗങ്ങളായ എല്ലാ വനിതകൾക്കും 5000 രൂപ ഓവർഡ്രാഫ്റ്റ്. മുദ്ര പദ്ധതിയനുസരിച്ച് സ്വാശ്രയസംഘത്തിലെ ഒരു വനിതാ അംഗത്തിന് ഒരുലക്ഷം രൂപ വായ്പ. ക്ഷേമം-വികസനം 45 ലക്ഷംരൂപവരെ വിലയുള്ള വീടുകൾ ചെലവു കുറഞ്ഞ പാർപ്പിടപദ്ധതി പ്രകാരം വാങ്ങുന്നവർക്കുള്ള വായ്പയിൽ ഒന്നരലക്ഷംരൂപകൂടി പലിശയിളവ് ലഭിക്കും. നിലവിൽ ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ ഇളവിനു പുറമേയാണിത്. ഇതോടെ ആകെയിളവ് മൂന്നരലക്ഷമാകും. 2020 മാർച്ച് 31 വരെയുള്ള ഭവനവായ്പകൾക്കാണ് ഇളവ്. ചെറുകിട-ഇടത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ. വർഷം ഒന്നരക്കോടി രൂപയിൽക്കുറവു വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ, ചെറു കടയുടമകൾ എന്നിവർക്കുകൂടി നിലവിലുള്ള പെൻഷൻ വ്യാപിപ്പിക്കും. ആധാർകാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി ഈ പദ്ധതിയിൽ അംഗമാകാൻ. അഞ്ചുവർഷത്തിനകം അടിസ്ഥാന സൗകര്യവികസനമേഖലയിൽ 100 ലക്ഷം കോടി നിക്ഷേപിക്കും. വൈദ്യുതിലഭ്യത ഉറപ്പുവരുത്താൻ ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി. എൺപതിനായിരം കോടി ചെലവിൽ 1,25,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിക്കും. ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ മിഷൻ വിപുലീകരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ ഭാരത് നെറ്റ് വിപുലീകരിക്കും. ബഹിരാകാശനേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കും. വരുമാനം എയർഇന്ത്യയുടേതടക്കം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. 2019-'20-ൽ ഓഹരി വിൽപ്പനയിലൂടെ 1,05,000 കോടിരൂപ സമാഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം 51 ശതമാനമായി നിലനിർത്തണമെന്ന വ്യവസ്ഥ പുനഃപരിശോധിക്കും. വൻതോതിൽ പണം നോട്ടുകളായി പിൻവലിക്കുന്ന പ്രവണത തടയുന്നതിനും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമായി നടപടികൾ. ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു സാമ്പത്തികവർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കും. വ്യോമയാനം, മാധ്യമരംഗം, ഇൻഷുറൻസ് എന്നിവയിൽ വിദേശനിക്ഷേപത്തോത് കൂട്ടുന്നതു പരിഗണനയിൽ. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം ഏർപ്പെടുത്താൻ നിർദേശമുണ്ട്. സിംഗിൾ ബ്രാൻഡ് ചില്ലറ കച്ചവട മേഖലകളിൽ വിദേശനിക്ഷേപത്തിനുള്ള പ്രാദേശിക മാനദണ്ഡങ്ങൾ ലഘൂകരിക്കും. ആധാർ ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ പാൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിക്കാം. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എത്തിയാൽ ഉടൻ ആധാർ കാർഡ്. കൃഷി-ചെറുകിട വ്യവസായം മുള, തേൻ, ഖാദി തുടങ്ങിയ ചെറുകിട-പരമ്പരാഗത മേഖലയ്ക്കു സഹായം. 80 ലൈവ്ലിഹുഡ് ബിസിനസ് ഇൻകുബേറ്ററുകളും 20 ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകളും സ്ഥാപിക്കും. അമ്പതിനായിരം കൈത്തൊഴിലുകാരെ ഈ മേഖലയുമായി ബന്ധിപ്പിക്കും. കർഷകരെ സഹായിക്കാനായി പതിനായിരം പുതിയ കർഷക-ഉത്പാദക സംഘടനകൾ. കാർഷിക-ഗ്രാമീണ വ്യവസായങ്ങളിൽ എഴുപത്തി അയ്യായിരം വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കായി പുതിയ ടെലിവിഷൻ പ്രോഗ്രാം. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കൾക്കു പരിശീലനം. നിർമിതബുദ്ധി, ത്രി ഡി പ്രിന്റിങ്, റോബോട്ടിക്സ് തുടങ്ങിയ നവീനമേഖലകളിൽ യുവാക്കൾക്കു പരിശീലനം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതും. തൊഴിൽനിയമങ്ങൾ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. മൂലധനം വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി രൂപ അനുവദിക്കും. റെയിൽവേ റെയിൽവേ വികസനത്തിനായി 2030 വരെ 50 ലക്ഷം കോടി ചെലവിടും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കും. സബർബൻ റെയിൽവേയിൽ കൂടുതൽ നിക്ഷേപം.


from mathrubhumi.latestnews.rssfeed https://ift.tt/2FVTC8S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages