ഗ്രാമിന് വില 15,000, മൈക്രോഗ്രാം പോലും 48 മണിക്കൂര്‍ പൂസാക്കും ; 10 ഗ്രാം പോലും 100 കിലോ കഞ്ചാവിന് തുല്യം; സവാദ് പിടിയിലായത് ലോകത്തെ ഏറ്റവും വിലയേറിയ മയക്കുമരുന്നുമായി...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

ഗ്രാമിന് വില 15,000, മൈക്രോഗ്രാം പോലും 48 മണിക്കൂര്‍ പൂസാക്കും ; 10 ഗ്രാം പോലും 100 കിലോ കഞ്ചാവിന് തുല്യം; സവാദ് പിടിയിലായത് ലോകത്തെ ഏറ്റവും വിലയേറിയ മയക്കുമരുന്നുമായി...!!!

കൊച്ചി: ചില്ലറ വില്‍പനയില്‍ വില ഗ്രാമിനു 15,000 രൂപ. മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും രണ്ടു ദിവസത്തോളം മയങ്ങിക്കിടക്കും. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ മരണം വരെ സംഭവിക്കും. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും വിലയേറിയ മെഥിലിന്‍ ഡയോക്‌സി മെറ്റാ ആംഫിറ്റമിന്‍ എന്ന മയക്കുമരുന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത് കൊച്ചിയില്‍ നിന്നായിരുന്നു.

ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുമ്പോള്‍ കോഴിക്കോട് ചെറിയ ചക്കാല തോപ്പുംപാറ സി.പി. വീട്ടില്‍ സവാദിന്റെ പക്കല്‍ 50 ഗ്രാം മരുന്നുണ്ടായിരുന്നു. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്കുമരുന്നുപോലും െകെവശം വയ്ക്കുന്നത് 20 വര്‍ഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌െസെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്‌സ് ജെല്ലി എക്‌സ്റ്റസി എന്നറിയപ്പെടുന്നത്.

ചിലയിനം ജെല്ലി ഫിഷുകള്‍ വിഷമുള്ളവ ആതിനാലാണ് എംഡിഎംഎയ്ക്കു ലഹരിമരുന്ന് ഇടപാടുകാര്‍ 'മാക്‌സ് ജെല്ലി എക്‌സ്റ്റസി' എന്നു പേരിട്ടത്. മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലാകുമെന്നു പറയുന്നു. അളവും ഉപയോഗവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാമെന്നും എക്‌െസെസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഈ മരുന്ന് കൈവശം വെയ്ക്കുന്നത് 100 കിലോഗ്രാം കഞ്ചാവ് പിടികൂടുന്നതിനു തുല്യമായ കുറ്റകൃത്യമാണിത്. ഈ ഇനത്തില്‍പ്പെട്ട അര ഗ്രാം ലഹരിമരുന്നു കയ്യില്‍ വച്ചാല്‍ പോലും 10 വര്‍ഷം കഠിന തടവാണ് ശിക്ഷ. 10 ഗ്രാമിനു മുകളിലാണെങ്കില്‍ 20 വര്‍ഷം വരെ കഠിനതടവു ലഭിക്കാം. നിശാപാര്‍ട്ടികള്‍ക്കായി എത്തിച്ച 50 ഗ്രാം മയക്കുമരുന്നാണ് 27 കാരന്‍ സവാദില്‍ നിന്നു പിടികൂടിയത്. മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരാണു ഡ്രഗ് മാഫിയ സംഘത്തില്‍ സവാദിന്റെ അപരനാമം. ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കടത്ത് ആരംഭിച്ചത്.

ആലുവ, കോതമംഗലം ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി ഇടപാടുകള്‍ നടത്തിവന്നിരുന്നതായി എക്‌െസെസിനു വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പനയ്ക്കായി ടെലിഗ്രാം മെസഞ്ചര്‍ ആപ്പാണ് ഉപയോഗിച്ചിരുന്നത്. ഒരാഴ്ചക്കു മുമ്പ് എം.ഡി.എം.എ ഗുളികകളും എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം എക്‌െസെസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബംഗളൂരു, ഗോവന്‍ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ബംഗളൂരുവില്‍ നിന്നെത്തുന്ന എം.ഡി.എം.എയുടെ ഡീലര്‍ കാലിക്കറ്റ് ഗുസ്മാനാണെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സവാദിന്റെ അറസ്റ്റിലേക്കെത്തിച്ചത്.

എറണാകുളം എക്‌െസെസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, പ്രിവന്റിവ് ഓഫീസര്‍മാരായ രാം പ്രസാദ്, ജയന്‍, സിവില്‍ എക്‌െസെസ് ഓഫിസര്‍മാരായ എം.എം. അരുണ്‍കുമാര്‍, സിദ്ധാര്‍ഥന്‍, പി.എക്‌സ്. റൂബന്‍, രതിഷ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



from mangalam.com http://bit.ly/2DWgO5P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages