ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ അന്വേഷണത്തെ അതിജീവിക്കില്ലെന്ന്കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോർട്ടൽ ദ വയർ പുറത്തുവിട്ട റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. റഫാൽ ഇടപാട് മോദിയും അംബാനിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകാനുള്ള കരാറിലാണ് മോദി ഏർപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ ദസ്സോ റിലയൻസ് ഡിഫൻസിന് കൈമാറിക്കഴിഞ്ഞെന്ന് രാഹുൽ ആരോപിച്ചു.. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ മറ്റൊരു നിഷ്ക്രിയ കമ്പനിയിൽ കൂടി ദസ്സോ ഏവിയേഷൻ നിക്ഷേപം നടത്തിയതുമായി സംബന്ധിച്ചായിരുന്നു ദ വയർ റിപ്പോർട്ട് ചെയ്തത്. റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ദസ്സോയിൽ നിക്ഷേപം നടത്തിയതുവഴി 284 കോടി രൂപ ലാഭമുണ്ടാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അനിൽ അംബാനിയുടെ മറ്റൊരു നിഷ്ക്രിയ കമ്പനിയിലും ദസ്സോ നിക്ഷേപം നടത്തിയെന്ന് തെളിവുകൾ
from mathrubhumi.latestnews.rssfeed https://ift.tt/2On5QJb
via
IFTTT
No comments:
Post a Comment