തിരുവനന്തപുരം: ഡാം തുറന്നു വിട്ടതിൽ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയർമാൻ എൻ എസ് പിള്ള. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗർ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഇടുക്കി ഇടമലയാർ ഡാമുകളാണ് കേരളം മുഴുവൻ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകൾ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയർമാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തി. അലർട്ട് ലെവലുകൾ തയ്യാറാക്കി അതാതു സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്. ബാണാസുര സാഗർഡാമിനെക്കുറിച്ചുയർന്ന പരാമർശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവൽ തീരുമാനിക്കുന്നതിനു മുമ്പു തന്നെ ബാണാസുര സാഗർഡാമിന്റ റിസർവോയർ നിറഞ്ഞതിനെത്തുടർന്ന് സ്പിൽ ചെയ്തു തുടങ്ങിയതാണ്. ഈ വിവരങ്ങളും ഡാമിന്റെ ചാർജുള്ള അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ അധികൃതർക്ക് കൈമാറിയതാണ്. പ്രളയമുണ്ടാകുന്നതു മുൻകൂട്ടി അറിയാൻ കെ എസ് ഇ ബിക്കു കഴിയുമായിരുന്നെങ്കിൽ തീർച്ചയായും ജനങ്ങളെ രക്ഷപ്പെടുത്തുമായിരുന്നുവെന്നും എൻ എസ് പിള്ള പറയുന്നു. ഐ എം ഡിയെ ആശ്രയിക്കാനല്ലേ കെ എസ് ഇ ബിക്കു പറ്റുവെന്നും അദ്ദേഹം ചോദിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2whb69T
via
IFTTT
No comments:
Post a Comment