കാസർകോഡ്: കാസർകോട് ജില്ലയിലെ കാറഡുക്ക ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം അധികാരം നേടി. സി.പി.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ പഞ്ചായത്ത് ഭരിച്ചിരുന്ന ബി.ജെ.പിക്ക് അധികാരം നഷ്ടമായിരുന്നു. 18 വർഷമായി ബി.ജെ.പി. ഭരിച്ചപഞ്ചായത്താണ് കാറഡുക്ക. സി.പി എമ്മിന്റെ അഞ്ച് അംഗങ്ങൾക്കൊപ്പം യു.ഡി.എഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രമേയം പാസായത്.
from mathrubhumi.latestnews.rssfeed https://ift.tt/2PjG8px
via
IFTTT
No comments:
Post a Comment