തിരുവനന്തപുരം: കാലവർഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകൾക്കു പുറമെ 251 വില്ലേജുകൾകൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നൽകും. പൂർണമായും തകർന്ന വീടുകൾക്ക് നാല് ലക്ഷം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 3മുതൽ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വെക്കാൻ തീരുമാനിച്ചു. ഓണാഘോഷത്തിനായി വിവിധ വകുപ്പുകൾക്ക് നൽകിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. വ്യക്തികളും സ്ഥാപനങ്ങളും ഓണാഘോഷത്തിനു നീക്കിവെക്കുന്ന തുക സംഭാവനയായി നൽകണം. നെഹ്റു ട്രോഫി വള്ളംകളി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. സർക്കാർ, സ്വകാര്യ കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതു സഹകരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കമ്മീഷൻ ഒഴിവാക്കാനും ആവശ്യപ്പെടട്ടിണ്ട്. ദുരിതബാധിതർക്ക് ദുരിതാശ്വാസമായി നൽകുന്ന തുക ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന പൂർണമായും ഒഴിവാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകൾ നൽകുന്നതിന് ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകരുത്. ഫീസ് ഈടാക്കരുത്. അതിനായി അദാലത്തുകൾ നടത്തും. ഫീസ് കൂടാതെ പുതിയ രേഖകൾ അനുവദിക്കുന്നതിന് സെപ്തംബർ 30 വരെ സമയം അനുവദിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെയും സെക്രട്ടറി തല ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ സൗജന്യമായി സ്വീകരിക്കണം. അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫീസ് സർക്കാർ നൽകും. പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് മൊറൊട്ടോറിയം ബാധകമാക്കും. യുപിഐ അധിഷ്ഠിതമായും സർക്കാർ വെബ്സൈറ്റും വഴി സംഭാവനകൾ നൽകാം. റസീപ്റ്റുംആദായനികുതി ഇളവിനുള്ള സർട്ടിഫിക്കറ്റും നൽകും. മാധ്യമങ്ങൾ സഹായം ലഭ്യമാക്കുന്നതിനുള്ള അറിയിപ്പുകൾ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കളക്ടർമാരുമായി ബന്ധപ്പെട്ട് സാധനങ്ങൾ നൽകുന്നതാണ് നല്ലത്. അതിന് ജില്ലാ തലത്തിൽ സംവിധാനമുണ്ട്. കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി നേരിട്ടെത്തി കാര്യങ്ങൾ മനസ്സിലാക്കി. 100 കോടി നൽകിയത് നല്ല നടപടിയാണ്. അഭിനന്ദനാർഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തിൽ ഒന്നിച്ചനിൽക്കാൻ കഴിയും എന്ന സന്ദേശം നൽകാൻ കഴിയുന്നത് ദുരിത ബാധിതർക്ക് വലിയ ആത്മവിശ്വാസം നൽകും. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തിന്റെ തീവ്രതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയവർക്ക് നന്ദി അറിയിച്ചു. Content Highlights:chief minister, press conference on kerala flood, pinarayi vijayan
from mathrubhumi.latestnews.rssfeed https://ift.tt/2we0etJ
via
IFTTT
No comments:
Post a Comment